Bhagavatam PurayannooR daSamam kiLippaattu^ -- Chapter 3
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം
അദ്ധ്യായം 3
ബ്രഹ്മശ്രീ പുറയന്നൂർ പരമേശ്വരൻ നന്പൂതിരിപ്പാട്
അക്കാലം ദേവകിയ് ക്കു പൂർണ്ണമായിതു ഗർഭം
മുഖ്യമായിരിപ്പോരു ചിങ്ങമാസവും വന്നു.
അഷ്ടമീ-രോഹിണി-നാളർദ്ധരാത്രിയ് ക്കുതന്നെ
പുഷ്ട-മോദത്തോടവതാരവും ചെയ് തു നാഥൻ.
അപ്പൊഴേ പുഷ്പ-വൃഷ്ടി ചെയ് തിതു ദേവാദിക, --
ളപ്സര-സ്ത്രീകളെല്ലാം നൃത്തവും തുടങ്ങിനാർ.
പാരം ആനന്ദം പൂണ്ടു ഗന്ധർവ-സമൂഹവും
നാരദൻതാനും പല പാട്ടുകൾ പാടീടിനാർ.
ദിക്കുകളുജ്ജ്വലിച്ചു, വഹ്നിയും പ്രകാശിച്ചൂ
തസ് ക്കരൻമാരുമൊക്കെപ്പുക്കിതു വനാന്തരം. 10
മന്ദമായ് പ്പവനനും വീശിനാൻ, ജലങ്ങളും
നന്നായിത്തെളിഞ്ഞേറ്റം വർദ്ധിച്ചു ചമഞ്ഞുതേ.
നക്ഷത്ര-ഗ്രഹാദികളെത്രയും പ്രകാശിച്ചു
തൽക്ഷണേ മന്ദംമന്ദം ശബ്ദിച്ചു മേഘങ്ങളും.
ശിഷ്ടന്മാരുടെ ചിത്തമേറ്റവും തെളിഞ്ഞുതേ
ദുഷ്ടരാം കംസാദികൾ പേടിച്ചങ്ങുറങ്ങിനാർ.
ഇത്തരം അതുനേരം ഉണ്ടായ ഘോഷമെല്ലാം
വിസ്തരിച്ചുരചെയ് വനാവതല്ലനന്തനും.
സൂതികാ-ഗൃഹമേറ്റം ഉജ്ജ്വലിച്ചതു കണ്ടു
കൗതുകത്തോടും വസുദേവൻതാൻ നോക്കുന്നേരം 20
കണ്ടാനങ്ങൊരു ബാലൻതന്നുടെ രൂപാമൃതം
പണ്ടാരും ഇതുപോലെ കണ്ടതില്ലെന്നേ വേണ്ടൂ.
പൊന്മയ-കിരീടവും അംബുജ-നയനവും
നന്മയേറീടും മകരാകൃതി-കുണ്ഡലവും
മന്ദ-ഹാസവും ചന്ദ്ര-തുല്യമാം വദനവും
സുന്ദര-ഗള-തലേ കൌസ്തുഭ-രത്നാഭയും
ശ്രീവത്സാങ്കവും വന-മാലയും പൊന്മാലയും
ദേവ-ദുർല്ലഭങ്ങളാം ഹാരങ്ങൾ പതക്കങ്ങൾ
എന്നിവകൊണ്ടു ശോഭിച്ചീടുന്ന വക്ഷ-സ്ഥലം
തന്നിലുള്ളോരു തുളസീ-ദള-സൌരഭ്യവും 30
കങ്കണ-ദീപ്തങ്ങളായുള്ളൊരു കരം നാലിൽ
ശങ് ഖ-ചക്രാബ്ജ-ഗദ ധരിച്ച ശോഭയോടും
അഞ്ചിത-പീതാംബര ശോഭിത-കടിതടേ
കാഞ്ചന-കാഞ്ചീഗുണം അഞ്ചിത-ശോഭയോടും
പങ് കജ-ശോഭതന്നെ നിന്ദിയ് ക്കും പദ-ദ്വയേ
തങ്കത്തെക്കാളും നിറമേറുന്ന മഞ്ജീരവും
കായാന്പൂ-നിറം നാണിച്ചീടിന നിറത്തോടും
മായാ-ബാലകൻതന്നെക്കണ്ടൊരു വസുദേവൻ
നേത്രങ്ങളനക്കാതെ നോക്കി-നിന്നരക്ഷണം
ചീർത്ത കൌതുകത്തോടും ചിത്തത്തിൽ നിരൂപിച്ചാൻ :-- 40
"മാമുനിമാരും മറ്റു ശാസ്ത്രജ്ഞന്മാരും വന്നു
സാമോദം പറഞ്ഞു ഞാൻ കേട്ടതുപോലെതന്നെ
മുൻപിലാമ്മാറു വിഷ്ണു-രൂപത്തെക്കാൺകമൂലം
ഇന്നിതു നാരായണനെന്നതുമുറച്ചു ഞാൻ.
ദുഷ്ടനാകിയ കംസൻതന്നെക്കൊന്നവനിയിൽ
ശിഷ്ടരായുള്ളവരെപ്പാലിച്ചുകൊണ്ടീടുവാൻ
എന്നുടെ തനയനായ് വന്നവതരിച്ചിതു
പന്നഗ-ശയനനാം മാധവനെന്നു നൂനം."
ഇത്തരം ഉറച്ചവൻ ബാലകൻപദങ്ങളിൽ
ഭക്തി-കൈക്കൊണ്ടു വീണു നമസ്കാരവും ചെയ്തു. 50
പിന്നെയങ്ങെഴുന്നേറ്റു കൈകളും കൂപ്പി നിന്നു
മുന്നിലാമ്മാറു നിൽക്കും ദേവനെ സ്തുതിചെയ് താൻ:--
"ദേവ-ദേവേശ ജയ! മാധവ ജയ ജയ !
കേവലാനന്ദ ജയ! ലോക-നായക ജയ !
നിന്നുടെ മായതന്നിൽ മുഴുകിക്കിടക്കുന്നോ--
രെന്നെയും പരിപാലിച്ചീടേണം ദയാ-നിധേ !
എന്നുമേ ജന്മ-മരണാദികൾ ഇല്ലാത്ത നീ
എന്നുടെ സുതനായി വന്നവതരിച്ചതും
എന്നുടെ ഭാഗ്യമെന്നുതന്നെ ഞാൻ കരുതുന്നേൻ
എന്നതിൻ കാരണങ്ങളെന്തറിയാവൂ നാഥ ? 60
കംസനാൽ ക്ലിഷ്ടന്മാരാം ഞങ്ങളെക്കൃപയാലേ
സംസാര-വിനാശനാ ! രക്ഷിച്ചുകൊള്ളേണമേ !
ഇന്നു നിന്നവതാരം കേൾക്കിലോ കംസൻ താനും
വന്നീടും ഉപായം എന്തതിനു ദയാനിധേ ?"
ഇത്തരം സ്തുതിച്ചവൻ അയുതം പശുക്കളെ
ചിത്ത-മോദേന ദാനം ചെയ് തിതു മനസ്സിനാൽ.
ദേവകീ-ദേവിതാനും ഏറ്റവും സ്തുതിച്ചുടൻ
ദേവ-ദേവേശൻ തന്നോടീവണ്ണം ഉരചെയ് താൾ.
"നിന്തിരുവടി മമ നന്ദനനായി വന്ന--
തെന്തൊരു ഭാഗ്യമെന്നു മറ്റാർക്കിന്നറിയാവൂ ? 70
ലോക-നായക! ഭവദ്രൂപത്തെ മറച്ചിനി
ലൌകികമായ ബാല-രൂപത്തെദ്ധരിയ് ക്കേണം !
ദുഷ്ടനാം കംസൻ എന്തു ചെയ് യുന്നിതറിഞ്ഞീല
ദുഷ്ട-നാശന, പരിപാലിച്ചുകൊള്ളേണമേ !'
ദേവകിയുടെ വാക്യം കേട്ടു സന്തോഷത്തോടു
ദേവ-ദേവേശൻ മന്ദ-ഹാസമോടരുൾ ചെയ് തു:--
"പണ്ടു നീ സ്വായംഭുവമാകിയ മന്വന്തരേ
വണ്ടാർപൂങ്കുഴലാളാം പൃഷ്ണിയായതു ഭദ്രേ !
സുതപസ്സെന്നു കീർത്തി പൊങ്ങിടും പ്രജാപതി--
സുതനോ തവ ഭർത്താവന്നിവനറിഞ്ഞാലും ! 80
എത്രയും തപം ചെയ് തു നിങ്ങളന്നെന്നെ, ഞാനും
പുത്രനായ് പിറന്നതും പൃഷ്ണി-ഗർഭാഖ്യയോടും
പിന്നെയങ്ങദിതിയായ് വന്നു നീ പിറന്നിതു
നിന്നുടെ ഭർത്താവിവനന്നു കാശ്യപനല്ലോ.
വാമനനെന്നു പേരായന്നു നിൻ തനയനായ്
വാമ-ലോചനേ ! ഞാനും വന്നവതാരം ചെയ് തേൻ.
ഇന്നു നിൻ തനയനായ് കൃഷ്ണനെന്നാഖ്യയോടും
വന്നവതാരം ചെയ് തേൻ എന്നതു ധരിച്ചാലും !
പ്രാഗ് ജന്മ സ്മരണത്തിനായ് ക്കൊണ്ടു മമ-രൂപം
ഊർജ്ജിതം നിങ്ങൾക്കിന്നു കാട്ടിയതറിഞ്ഞാലും ! 90
ഈശ്വര-ഭാവത്തോടും നന്ദന-ഭാവത്തോടും
ശാശ്വതമെന്നെ നിങ്ങൾ ചിന്തിയ് ക്കും ഇജ്ജന്മത്തിൽ .
അന്ത്യകാലത്തു മമ സായുജ്യം വരും നിങ്ങൾ--
ക്കെന്തിനിദ്ദു:ഖിയ് ക്കുന്നൂ ബന്ധുവായുണ്ടല്ലോ ഞാൻ ?
ഉത്തമ-ഭക്തന്മാർക്കു മുക്തിയും നൽകീടും ഞാൻ
അത്രയും അ, ല്ലവർക്കു ദാസനെന്നറിഞ്ഞാലും ! “
എന്നരുൾ ചെയ്തു വസുദേവനെ നോക്കിപ്പിന്നെ
മന്ദഹാസവും ചെയ്തു മന്ദമായുരചെയ്തു:
"സുന്ദരീ യശോദയാം നന്ദന്റെ പത്നിയ് ക്കൊരു
നന്ദിനിയുണ്ടായ് വന്നു ഞാൻ പിറന്നോരു നേരം. 100
എന്നെയും തത്ര കൊണ്ടുചെന്നു നീ ശയിപ്പിച്ചു
കന്യക-തന്നെക്കൊണ്ടുപോരിക മടിയാതെ.
ഉണ്ടതുകൊണ്ടു കാര്യം, മാർഗ്ഗത്തിലൊരു വിഘ്നം
ഉണ്ടാകയില്ല തവ, നല്ലതു വരും മേലിൽ.”
എന്നരുൾചെയ്തു നിജ-രൂപവും മറച്ചുടൻ
പിന്നെയങ്ങൊരു മർത്ത്യ-ബാലനായ് ക്കിടന്നപ്പോൾ
എത്രയും വേഗത്തോടു ദേവകിചെന്നു നിജ-
പുത്രനെയെടുത്തുടൻ മുലയും നൽകീടിനാൾ.
അന്നേരം വസുദേവൻ പുത്രനെയെടുത്തതി--
ഖിന്നതയോടും പുറപ്പെട്ടൊരു നേരംതന്നെ 110
ബന്ധിച്ചു കിടന്നോരു ചങ്ങലയതും പൊട്ടി--
ബ്ബന്ധമെന്നിയേ കവാടങ്ങളും തുറന്നുപോയ് !
മുറ്റത്തിങ്ങിറങ്ങിയ നേരത്തു മഴയുമു--
ണ്ടറ്റമില്ലാതെയുള്ള കൂരിരുട്ടതുമുണ്ട്.
അന്നേരം അനന്തനും വന്നു തൻ ഫണംകൊണ്ടു
പിന്നിലാമ്മാറു നിന്നു കുടയും പിടിച്ചൂ തേ.
മിന്നുന്ന ഫണ-രത്ന-ശോഭകൾകൊണ്ടുതന്നെ
ധന്യനാം ശൌരിയ് ക്കപ്പോൾ മാർഗ്ഗവും കാണായ് വന്നൂ.
തീരദേശവും കവിഞ്ഞൊഴുകും കാളിന്ദിയിൽ
ശൌരിതൻ മുഴങ്കാൽക്കു വെള്ളമായ് വന്നിതപ്പോൾ. 120
ആശ്ചര്യം പൂണ്ടാൻ ഇവ കണ്ടൊരു വസുദേവൻ
ഈശ്വര-വിലാസങ്ങൾക്കെന്തരുതാതെയുള്ളൂ ?
നന്ദ-വേശ്മനി ചെന്നു ശൌരിയും യശോദയാം
സുന്ദരീ-സമീപത്തു കിടത്തീ കുമാരനെ.
കന്യകാ-രത്നത്തേയും കൊണ്ടിങ്ങു പോന്നൂ നിജ--
തന്വങ് ഗിയുടെ കയ് യിൽ കൊടുത്തൂ മോദത്തോടും.
മുന്നമെന്നതുപോലെ ബന്ധിച്ചു നിജ-പാദം
അന്നേരം കവാടങ്ങൾ അടഞ്ഞൂ താനേ തന്നെ.
ദേവകിതാനും വസുദേവനും നിജഹൃദി
ദേവ-ദേവേശൻതന്നെ ധ്യാനിച്ചു മരുവിനാർ. 130
ഇങ്ങിനെ മൂന്നദ്ധ്യായം ചൊല്ലിനേൻ ഇനിയും ഞാൻ
മങ് ഗളമായ കഥ ചൊല്ലുവൻ കേട്ടുകൊൾവിൻ. 132
Comments
Post a Comment